Sep 13, 2013

സിനിമസ്വാധീനം

സിനിമാ മോഹവുമായി ഫിലിം ഇസ്റ്റിറ്റ്യുട്ടിൽ പോയ ഒരു നാട്ടുകാരന്റെ സംഭവമാണ് കഥ. അവന് സിനിമ കേവലം  ഒരു വിനോതമായിരുന്നില്ല അതിലെ പല മുഹൂർത്തങ്ങളും അതിശയമായിരുന്നു. അവന്റെ ചെറുപ്പകാലത്ത് ദൂരദർശനിൽ വരുന്ന സിനിമ കാണാൻ കൂട്ടുകാരന്റെ വീട്ടിൽ എല്ലാ ഞായറാഴ്ച്ചകളിലും നാലു മണിക്ക് അരമണികൂർ നേരത്തെ തന്നെ അവൻ എത്തുമായിരുന്നു. അന്ന് ഇന്നത്തെപോലെ ക്യാബ്ലോ ഡിഷോ ഒന്നും ഇല്ലായിരുന്നല്ലോ. കൂടുകാരൻ വീടിനുള്ളിലേക്ക് വിളിക്കുന്നതും കാത്ത് മുറ്റത്ത് ചുറ്റി പറ്റി  നിൽക്കറാണ് പതിവ്. തമാശകൾ അവനെ ചിരിപ്പിച്ചത് പോലെയല്ല സിനിമയിലെ ദുരന്തസംഭവങ്ങൽ അവനെ ആരും കാണാതെ കണ്ണുനീർ തുടപ്പിച്ചത്. കാലം പലത് കഴിഞ്ഞപ്പോൾ സിനിമ അവനെ അവനറിയാതെ നിയന്ത്രിക്കാനും തുടങ്ങി. അങ്ങനെ ഒരു ദിവസം അവൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവൾക്ക് അന്നത്തെ സിനിമ സ്റ്റൈലിൽ ഒരു പ്രണയലേഖനം എഴുതി. ഗതിമാറി അത് ചെന്നത്തിയത് ഉവ്വാ മാഷിന്റെ മേശപുറത്തായിരുന്നു. അത് വായിച്ച മാഷ് അവനെ വിളിച്ച് അഭിനന്തിച്ചു. "നീ പോയി പ്രണയിചോടാ ഉബൈദെ" എന്നൊരു കിടിലൻ ഡയലോഗും. അങ്ങനെ അവൻ അതൊരു ശീലമാക്കി. അവന്റെ കത്ത് കിട്ടാത്ത സുന്ദരികുട്ടികൾ സ്കൂളിൽ തന്നെ ഇല്ലായിരുന്നു. അങ്ങനെ കുറച്ച് കാലം കഴിഞ്ഞ് പ്ലുസ്റ്റുവിനു പഠിക്കുമ്പോൾ വേണുമാഷിന്റെ മോൾ വിദ്യക്കും കൊടുത്തു ഒരു കത്ത്. പക്ഷെ അതിൽ അവൻ അന്നുവരെ എഴുതാത്ത അക്ഷരങ്ങളാണ് എഴുതിയത്. അങ്ങനെ പുതിയ അക്ഷരങ്ങൾ പുതിയ ഭാഷകളായി അവർക്കിടയിൽ വളർന്നു. അവരുടെ അക്ഷര കൈമാറ്റം നാട്ടിൽ പാട്ടായി. നാട്ടുകാർക്ക്‌ അവർ മനുഷ്യരോ പ്രണയിനികളോ മാത്രമായിരുന്നില്ല മറിച്ച് രണ്ട് വ്യത്യസ്ഥ ദൈവത്തിന്റെ അടിമകളായിരുന്നു. അടിമക്ക് ഒരുസമയം ഒരു യചമാനനെ സേവിക്കാനേ പാടുള്ളൂ എന്നാണല്ലോ യചമാനതികാര ഭാഷ കൽപ്പിച്ചിട്ടുള്ളത്. അതികാര ഭാഷയും പ്രണയ ഭാഷയും തമ്മിൽ ചേരാത്തത് കാരണം മന്യനാം നാട്ടുകാർ  ഇവരുടെ പ്രണയ ഭാഷയെ എതിർത്തുകൊണ്ടിരുന്നു. പക്ഷെ അവരെ അകറ്റാൻ നാട്ടുകാരുടെ വേദങ്ങൾക്കോ പുരാണങ്ങൾക്കോ സാധിച്ചില്ല. കാരണം സിനിമസ്വാധീനം. പിന്നെയും കാലങ്ങൾ പലത് കഴിഞ്ഞ് അവൻ സിനിമാ മോഹവുമായി സിനിമ പഠിക്കാൻ പോയതാണ് പറയാനുദ്ദേശിച്ച സംഭവം. ആദ്യ ക്ലാസ്സിൽ മാഷ്  ചോദിച്ച ചോദ്യത്തിൽ നിന്നുമാണ് സംഭവം. "നിങ്ങളെ ഏറ്റവും കൂടുതൽ സ്വധീനിച്ച സിനിമ ഏതാണ്? ഒരറ്റത്ത് നിന്ന് കുട്ടികൾ പറയാൻ തുടങ്ങി. "സിറ്റിസൻ കെയ്ൻ"- "കാസാബ്ലാങ്ക"- "മോഡേണ്‍ ടൈംസ്"- "സൗണ്ട് ഓഫ് മ്യൂസിക്ക്"- "രാഷമോൻ"- "സക്രിഫെയസ്"- "ബാബേൽ", അവന്റെ ചാൻസ് എത്താറായി. അവൻ ആലോചികുകയിരുന്നു  അവനെ സ്വാധീനിച്ച സിനിമകളെ കുറിച്ച്, മനസ്സിൽ ഒരുപാട് സിനിമകൾ മിന്നൽ വേഗത്തിൽ വന്ന് പോയികൊണ്ടിരുന്നു. പെട്ടന്ന്, അവന്റെ അവസരമായിരുന്നു. എല്ലാ നിഷ്കളങ്കതയോടും കൂടി അവൻ പറഞ്ഞു- "ഹാപ്പി". ബാക്കി കുട്ടികളും പറഞ്ഞു തീർന്നപ്പോൾ മാഷ് ഉബൈദിനോടായി പറഞ്ഞു, "ഉബൈദ് പറഞ്ഞ സിനിമ ഒഴിച്ച് ബാക്കി എല്ലാ പേരുകളും ഞാൻ കേട്ടിട്ടെങ്കിലുമുണ്ട്, പക്ഷെ! ഹാപ്പി!? ആരുടെ സിനിമയാണ് "ഹാപ്പി"? ഉബൈദ് അന്തംവിട്ട് ആശ്ചര്യത്തോടെ- "മാഷ് ഏത് ലോകത്താണ് ജീവിക്കുന്നത്? അല്ലുവിന്റെ ഹാപ്പിയെ കുറിച്ച് കേട്ടിട്ടിലെന്നോ?!!
(വാൽകഷ്ണം: ഇതിലെ കഥാപാത്രങ്ങളുമായോ സംഭവങ്ങളുമായോ ആർകെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ സ്വാഭാവികം മാത്രം.)

No comments: